സംസ്ഥാനത്തെ ഏഴുജില്ലകളിലെ 12 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. നാലു സീറ്റുകള്‍ നിലനിര്‍ത്തിയ എല്‍.ഡി.എഫ് രണ്ടു സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ കണ്ടല്ലൂർ രണ്ടാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു.
കോട്ടയം കാഞ്ഞിരപ്പള്ളി മാനിടംകുഴി വാര്‍ഡ് 145 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. സിപിഎം സ്വതന്ത്ര കുഞ്ഞിമോള്‍ ജോസാണ് ഇവിടെ ജയിച്ചത്. പാമ്പാടി പഞ്ചായത്തിലെ കാരക്കാമറ്റം വാര്‍ഡ് സിപിഎം നിലനിര്‍ത്തുകയും ചെയ്തു. ആലപ്പുഴ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്‍മണി പടിഞ്ഞാറാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത മറ്റൊരുവാര്‍ഡ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ശ്യാംകുമാര്‍ 1003 വോട്ടിനാണ് വിജയിച്ചത്.
ആലപ്പുഴ കണ്ടല്ലൂർ പഞ്ചായത്തിലെ രണ്ടാം വാര്‍ഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. സിപിഎം സ്ഥിരമായി ജയിക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 235 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കളരിക്കല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മിനി കുഞ്ഞപ്പന്‍ 177 വോട്ടിന് വിജയിച്ചു.
കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്തിലെ കോയിവിള വെസ്റ്റ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ തഴുത്തല സൗത്ത് വാർഡുകള്‍ ഇടതുമുന്നണി നിലനിർത്തി. തഴുത്തലയില്‍ സിപിഎമ്മിലെ ഹരിലാൽ 41 വോട്ടിന് ജയിച്ചു. വയനാട് കൽപറ്റ നഗരസഭയിലെ മുണ്ടേരി വാർഡ് ഇടതുമുന്നണി നിലനിർത്തി. സിപിഎമ്മിലെ ബിന്ദു 98 വോട്ടിന് വിജയിച്ചു. കണ്ണൂര്‍ രാമന്തളി പഞ്ചായത്തിലെ സെന്‍ട്രല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
മലപ്പുറം തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാർഡ് യു.ഡി.എഫ് നിലനിര്‍ത്തി. 2 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി നെടിയിൽ മുസ്തഫ വിജിച്ചത്. പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ കെ.ടി.കദീജ 469 വോട്ടിന് വിജയിച്ചു. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് യു.ഡി.എഫ് നിലനിർത്തി. നിട്ടോടി രാഘവൻ 215 വോട്ടിന് വിജയിച്ചു.