കെ.സുധാകരന്‍ നെഹ്രുഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതുതീര്‍ത്തും സുധാകരന്‍റെ വ്യക്തിപരമായ നടപടി മാത്രമാണ്. ജിഷ്ണുകേസില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കെ.സുധാകരന്റെ ഇടപെടലില്‍ സമൂഹ മാധ്യമങ്ങളിലടക്കം രോഷമുയര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിലും വിഷയം ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. നടപടി ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ഡീന്‍ൃ കുര്യ.ാക്കോസ് ആവശ്യപ്പെട്ടു. വിഷയം കെ.പി.സി.സി. പ്രസിഡന്‍റിനെ അറിയിച്ചെന്നും സാമൂഹിക പ്രശ്നമെന്ന നിലയില്‍ സുധാകരന്‍ നെഹ്റുഗ്രൂപ്പിന് വേണ്ടി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
നെഹ്റു ഗ്രൂപ്പിനും കൃഷ്ണദാസിനും എതിരാണ് പാര്‍ട്ടി നിലപാടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഒത്തു തീര്‍പ്പിന് കെ.സുധാകരന്‍ ഇടപെട്ടത് പാര്‍ട്ടിയുടെ അറിവോടെയല്ല.
മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അവഗണിച്ചാണ് സുധാകരന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തയതെന്നാണ് വിവരം. നെഹ്റു ഗ്രൂപ്പിനുവണ്ടി കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ആസൂത്രിതമായ നീക്കമാണിതെന്ന് എം.ബി.രാജേഷ് എം.പി. കുറ്റപ്പെടുത്തി. സുധാകരനെതിരെ നടപടിയെടുക്കാൻ കെപിസിസി തയ്യാറാകുമോയെന്നും എം.ബി.രാജേഷ് എം.പി. പാലക്കാട്ടു പറഞ്ഞു.