വീണ്ടും വിവാദ പ്രസ്താവനയുമായി യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതിക്കെരിതയാണ് വിമർശനം. താൻ വർഷങ്ങളായി യോഗയും ആയുർവേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് വാക്സീൻ കുത്തിവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ലെന്നുമാണ് രാംദേവിന്റെ വാദം.
ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് തന്റെ ചികിൽസയുടെ ഫലം തിരിച്ചറിയാമെന്നും രാംദേവ് പറയുന്നു. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടും. അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സീന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.
അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഐ.എം.എ രാംദേവിനെതിരെ രംഗത്തെത്തുകയും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.