സമൂഹമാധ്യമത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ പ്രതിഷേധം വ്യാപമാകുന്നു. അദ്ദേഹത്തിന്റെ ഒരു ഫെയ്ബുക്ക് പോസ്റ്റും അതിന് ഒരു യുവതി നൽകിയ കമൻറുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. അദ്ദേഹമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്ത യുവതിയോട് ''നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങും'' എന്ന മറുപടിയാണ് വിവാദമായത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കട്ജു മുൻപും വിമർശിക്കപ്പെട്ടിരുന്നു. ബിജെപി എംപി ഷാസിയ ഇല്‍മിയയ്ക്കാണോ കിരണ്‍ ബേദിയ്ക്കാണോ കൂടുതല്‍ സൗന്ദര്യം എന്ന് ചോദിച്ചത് വിവാദമായിരുന്നു. 2015 ലായിരുന്നു സംഭവം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ''സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ ഒരു വൃദ്ധനു സാധിക്കില്ലേ'' എന്ന മറുചോദ്യമായിരുന്നു മറുപടി.
കട്ജുവിന്റെ ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് ചിരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.