മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ തീവ്ര ഹിന്ദുസംഘടനകളെയും മാവോയിസ്റ്റുകളെയും കേന്ദ്രീകരിച്ച് അന്വേഷണം. കേസ് അന്വേഷിക്കുന്ന പ്രത്യക സംഘം ഇതുവരെ ലഭിച്ച തെളിവുകള്‍ വിലയിരുത്തി. കൊല്ലപ്പെടുന്നതിന് പതിനഞ്ച് ദിവസം മുമ്പാണ് ഗൗരി ലങ്കേഷ് വീട്ടില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.
രണ്ടു സാധ്യതകള്‍ കേന്ദ്രീകരിച്ചാണ് പ്രത്യതേക സംഘം അന്വേഷണം നടത്തുന്നത്. പുരോഗമവാദികളായ ദാബോല്‍ക്കര്‍ പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവുമായി എന്തെങ്കിലും സമാനതകളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഗൗരി ലങ്കേഷ് വെടിയേറ്റ് വീണിടത്തുനിന്ന് ലഭിച്ച ബുള്ളറ്റുകളുടെ കാര്‍ട്റിഡ്ജുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. 32 എം എം ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഗോവിന്ദ് പന്‍സാരെയുടെയും ധാബോല്‍കറിന്റെയും കൊലയ്ക്കു പിന്നില്‍ തീവ്രവലതുപക്ഷ സംഘടനയായ സനാഥന്‍ സന്‍സ്ത ആണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇന്റലിജന്‍സ് ഐ ജി ബി.കെ സിംഗിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രണ്ടുമണിക്കൂറോളം യോഗം ചേര്‍ന്നു. ഇതുവരെ ലഭിച്ച തെളിവുകള്‍ വിലയിരുത്തി. മാവോയിസ്റ്റുകളെ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ അംഗമായിരുന്നു ഗൗരി. ഒന്‍പത് മാവോയിസ്റ്റുകളെ ഇത്തരത്തില്‍ പൊതുജീവിതത്തിലേയ്ക്ക് ഗൗരി മധ്യസ്ഥം വഹിച്ച് കൊണ്ടുവന്നിട്ടുണ്ട്. ഈ നിലപാടിനോടുള്ള എതിര്‍പ്പ് കൊലപാതകത്തിന് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലാത്തതിനാല്‍ സമീപവാസികളില്‍ നിന്നും സി സി ടി വി ക്യാമറകളില്‍ നിന്നും പരമാവധി വിവരം അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് 15 ദിവസം മുമ്പാണ് ഗൗരി വീട്ടില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്. ആരോ പിന്തുടരുന്നതായി സംശയിക്കുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗൗരി അമ്മയോട് പറഞ്ഞിരുന്നു. ഡി ജി പിയെ കാണാന്‍ ഗൗരി ലങ്കേഷ് അനുമതി തേടിയിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം തിങ്കളാഴ്ച സമയം അനുവദിച്ചരുന്നുവെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് ഗൗരി ലങ്കേഷ് എത്തിയില്ല.