നീന്തൽവസ്ത്രത്തിൽ പടമെടുത്തുവെന്ന് നടി; ദുബായിൽ കുടുംബത്തോട് പരാക്രമം

വിനോദസഞ്ചാരത്തിനായി ദുബായിൽ എത്തിയ അമേരിക്കൻ പൗരനെയും കുടുംബത്തെയും ഈജിപ്ഷ്യൻ നടി ആക്രമിച്ചുവെന്ന് പരാതി. ദുബായിലെ പഞ്ചനക്ഷത്രഹോട്ടലിൽ വച്ച് കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൗരനും ഭാര്യയും 11 വയസ്സുളള മകനുമാണ് ആക്രമണത്തിന് ഇരയായത്.  സിനിമാ നടിയും സഹോദരിയും ഇവരെ മർദിക്കുന്ന ദൃശ്യങ്ങൾ ഹോട്ടലിലെ ക്യാമറയിൽ പതിഞ്ഞുവെന്നാണ് സൂചന. 

47 വയസ്സുളള അമേരിക്കൻ പൗരനാണ്  ഈജിപ്ഷ്യൻ നടി സെ്യനയുടെ  ക്രൂരതയ്ക്ക് ബലിയാടയത്. നീന്തൽ വസ്ത്രം ധരിച്ച് കുളത്തിനു സമീപം നിന്നിരുന്ന നടിയുടെ ദൃശ്യം സഞ്ചാരിയുടെ മകൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്നാൽ, നടിയുടെ ദൃശ്യമല്ല അഞ്ചു വയസ്സുള്ള തന്റെ മകന്റെ ചിത്രമാണ് മകൾ പകർത്തിയതെന്ന് അമേരിക്കൻ പൗരൻ നടിയോട് വിശദീകരിച്ചുവെങ്കിലും ഇത് കേൾക്കാൻ അവർ തയാറായില്ല.  

ജൂൺ 29ന് നടന്ന സംഭവത്തെ തുടർന്ന് ദുബായ് പൊലീസിലെ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി. നടിയെയും അവരുടെ സഹോദരിയെയും പരാതി ഉന്നയിച്ചവരെയും അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നടിയും സഹോദരിയും സഞ്ചാരിയുടെ ഭാര്യയെയും മകളെയും ആക്രമിക്കുകയായിരുന്നു. മകളുടെ കയ്യിലുണ്ടായിരുന്ന ഫോൺ നടി തട്ടിപ്പറിച്ചെടുക്കുകയും താഴെ എറിയുകയും ചെയ്തു. നടിയുടെ സഹോദരി മകളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് അമേരിക്കൻ പൗരൻ പരാതിയിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ അമേരിക്കൻ പൗരന്റെയും ഭാര്യയുടെയും മകളുടെയും ശരീരത്തിൽ മാന്തിയതിന്റെ പാടുകൾ ഉണ്ടെന്ന് വ്യക്തമായി. കേസുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. 

സംഭവത്തിൽ സെയ്നയെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ നീന്തൽ കുളത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പകർത്തരുതെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് കുടംബത്തെ ആക്രമിച്ചിട്ടില്ലെന്നും നടി മൊഴി നൽകി. ഫെയ്സ്ബുക്കിലൂടെ നടി വിശദീകരണം നൽകുകയും ചെയ്തു.