നെഞ്ചിനകത്തെ ലാലേട്ടനെയും മരക്കാറും കാണാനെത്തിയ ആവേശതിമിര്‍പ്പിലാണ് ആരാധകര്‍. പുലര്‍ച്ചെ ഷോ കാണാന്‍ തടിച്ചുകൂടിയ ആരാധകരെല്ലാം വലിയ ആഘോഷത്തോടെയാണ് മരക്കാറിനെ വരവേറ്റത്. തീയറ്ററുകള്‍ ഇളക്കിമറിച്ചുള്ള ആവേശപ്പൂരമായിരുന്നു. ചെണ്ടമേളവും പടക്കം പൊട്ടിക്കലും, ആര്‍പ്പൂവിളിയുമായി തുള്ളിചാടിയാണ് ചരിത്ര സിനിമ കാണാന്‍ ജനമെത്തിയത്. പ്രിയ താരത്തിന്‍റെ വരവും ആവേശത്തോടെയാണ് കാണികള്‍ നോക്കികണ്ടത്.
നേരം ഇരുട്ടിയതുമുതല്‍ തിയേറ്ററുകളിലെല്ലാം പള്ളിപ്പെരുന്നാളിന്റെ ആവേശമായിരുന്നു. വെളിച്ചവും ശബ്ദവുമെല്ലാം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിളമ്പരമായി. പതിയെ തുടങ്ങിയ മഴ കനത്തു, ആരാധകരുടെ ആവേശവും കട്ടയ്ക്ക് നിന്നു. സാക്ഷാല്‍ കുഞ്ഞാലിയുടെ വരവ് കാത്ത് നിന്നവരുടെ തിരക്ക് ഏറിവന്നു. കൃത്യം 12 മണിയോടെ മലയാളത്തിന്റെ മഹാനടന്‍ ആരാധകര്‍ക്ക് നടുവിലൂടെ തിയേറ്ററിലേക്കെത്തി. ഒടുവില്‍ രണ്ട് ആഘോഷങ്ങള്‍കൂടി ഒരുമിച്ചെത്തി.
പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.