നിറയെ സർപ്രൈസ്; മധുരരാജയിൽ പുലിമുരുകനൊപ്പം പ്രതീക്ഷ; വൈശാഖ്

mammootty-vysakh-11-04
SHARE

പോക്കിരിരാജക്ക് പത്തുവർഷങ്ങൾക്കിപ്പുറമെത്തുന്ന മധുര രാജയെ ആഘോഷമാക്കാന്‍ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ആക്ഷനും തമാശക്കും അപ്പുറം നിരവധി സർപ്രൈസുകളുമായാണ് മധുരരാജയെത്തുന്നത് എന്ന് സംവിധായകൻ വൈശാഖ് പറയുന്നു. മധുരരാജയിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. എല്ലാ പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും മധുര രാജയെന്ന് വൈശാഖ് മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മമ്മൂട്ടിയെന്ന നടനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് മധുരരാജ. പേരൻപിന് ശേഷം മലയാളികൾ ഇനി മമ്മൂക്കയെ കാണുന്നത് മധുരരാജയിലൂടെയാണ്. പേരൻപിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് മധുരരാജ. ഒരു നടനെന്ന നിലയിലുള്ള മമ്മൂക്കയുടെ പൂർണതയാണ് ഇത് വ്യക്തമാക്കുന്നത്. 

പോക്കിരിരാജയിൽ നിന്നൊരുപാട് വ്യത്യാസമുള്ള ചിത്രമാണ് മധുരരാജ. പത്തുവര്‍ഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതുകൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. 

മമ്മൂക്ക സ്പെഷ്യൽ സർപ്രൈസ്

ഒരു നടനെന്ന നിലയിൽ പ്രേക്ഷകർക്കായി ഒരുപാട് സർപ്രൈസുകള്‍ മമ്മൂക്ക ചിത്രത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. സാധാരണ പ്രതീക്ഷകൾക്കപ്പുറത്തായിരിക്കും അതെന്ന് ഞാൻ ഉറപ്പുതരുന്നു. നിങ്ങൾ കരുതുന്നതുപോലെ ആക്ഷനും തമാശയും മാത്രമല്ല മധുരരാജയിൽ ഉള്ളത്. വൈകാരികത നിറഞ്ഞ് നിരവധി അഭിനയമുഹൂർത്തങ്ങളുൾപ്പെടെ ചിത്രത്തിലുണ്ട്. 

പോക്കിരിരാജയിൽ നിന്നൊരുപാട് വ്യത്യാസമുള്ള ചിത്രമാണ് മധുരരാജ. പത്തുവര്‍ഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതുകൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പോക്കിരിരാജയിൽ താരമെന്ന നിലയിലാണ് മമ്മൂക്കയെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മധുരരാജയിൽ മമ്മൂട്ടിയെന്ന നടനെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. 

പ്രതീക്ഷ 'പുലിമുരുകനോളം'

പുലിമുരുകൻ പ്രേക്ഷകർ എങ്ങനെയാണ് സ്വീകരിച്ചത് എന്ന് എല്ലാവർക്കുമറിയാം. അത്ര തന്നെ പ്രതീക്ഷയുണ്ട് ഒരു സംവിധായകനെന്ന നിലയിൽ മധുരരാജയിലും. റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പ്രേക്ഷകരാണ്. അതവർ തീരുമാനിക്കട്ടെ. 

മധുരരാജ പുലിമുരുകന്റെ കോപ്പിയോ?

മധുരരാജയും പുലിമുരുകനും എന്റെ ചിത്രങ്ങൾ തന്നെയല്ലേ? എനിക്ക് രണ്ട് മക്കളുണ്ടായാൽ അവർ തമ്മിൽ സാദൃശ്യമുണ്ടാകില്ലേ? അതൊരു കുറ്റമായോ കുറവായോ പറയാൻ സാധിക്കില്ല. രണ്ട് ചിത്രങ്ങളും എനിക്കെന്റെ മക്കൾ തന്നെയാണ്. സിനിമ ഇറങ്ങിയതിന് ശേഷം അതേക്കുറിച്ച് ചർച്ച ചെയ്യാമല്ലോ.  

MORE IN ENTERTAINMENT
SHOW MORE