യാത്ര കാണണമെന്ന് ആവശ്യപ്പെടില്ല, പേരൻപ് കാണണം: മഹി വി രാഘവ്; കുറിപ്പ്

പേരന്‍പിനെയും മമ്മൂട്ടിയുടെ പ്രകടനത്തെയും സംവിധായകൻറെ മികവിനെയും വാഴ്ത്തി യാത്രയുടെ സംവിധായകൻ മഹി വി രാഘവിൻറെ കുറിപ്പ്:

''ഒരു കഥാപാത്രമായി മാറാനും രൂപാന്തരപ്പെടാനും മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. യാത്രയിൽ വൈഎസ്ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. പേരൻപ് കണ്ടു. മുൻപ് അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരൻപിലെ കഥാപാത്രം, അവരുടെ നിഴലുകൾ പോലുമുണ്ടായിരുന്നില്ല. 

അമുദൻ (പേരൻപ്)

ദേവ (ദളപതി)

ഭാസ്കര പട്ടേൽ (വിധേയന്‍)

സ്കൂൾ ടീച്ചർ (തനിയാവർത്തനം)

പാപ്പ, അമുദൻ, വിജി, മീര... എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറ‍ഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതൽ വാക്കുകൾ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. 

യാത്ര കാണണമെന്ന് ഞാൻ പ്രേക്ഷകരോ‍ട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പേരൻപ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്''.