'ഹെല്‍മെറ്റൂരിയതും മുഖത്തടിച്ചു'; ഉന്തിത്തള്ളി ജീപ്പില്‍ കയറ്റി; പൊലീസിനെതിരെ ഗുരുതര ആരോപണം

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ കസ്റ്റഡിയിലെടുത്ത മനോഹരനെ ക്രൂരമായി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയായ വീട്ടമ്മ രമാദേവി. മനോഹരനെ പിടിച്ചയുടന്‍ മുഖത്തടിച്ചു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും രമാദേവി മനോരമന്യൂസിനോട് പറഞ്ഞു. ശരീരം തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും അവര്‍ വെളിപ്പെടുത്തി.

അതേസമയം, മനോഹരന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും പൊലീസ് വാദം തെറ്റാണെന്നും സഹോദരന്‍ വിനോദ്. ഹൃദയസംബന്ധമായ അസുഖം ഇല്ലായിരുന്നുവെന്നും വിനോദ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് അലക്ഷ്യമായി വാഹനമോടിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയ മനോഹരന്‍ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 Police hit manoharan with helmet; witness