സര്‍ക്കാരിന് ലജ്ജിക്കാന്‍ പോലും കഴിയാതായി; മുഖ്യമന്ത്രിക്കെതിരെ കെ.കെ.രമ

ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് യുഡിഎഫ് അംഗം കെ.കെ.രമ. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊളിയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും രമ പരിഹസിച്ചു. 

സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കാര്യമില്ലെങ്കില്‍ എന്തിനാണ് ഷാജ് കിരണെ അയച്ചതെന്ന് ലീഗ് അംഗം എന്‍.ഷംസുദീന്‍ ചോദിച്ചു. ഷാജ് കിരണിന്റെ പിണറായി അനുകൂല പോസ്റ്റ് ഉയര്‍ത്തിയായിരുന്നു ഷംസുദീന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പിപ്പിടിവിദ്യ പ്രതിപക്ഷത്തോടുവേണ്ട. പിണറായി ഏകാധിപതിയാണ്. ധാര്‍മികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നും ഷംസുദീന്‍ ആരോപിച്ചു.