സരിത വിളിച്ചെന്ന് ബാലഭാസ്കറിന്റെ അച്ഛൻ: സഹായം വാഗ്ദാനം ചെയ്തു

സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകളുടെയും അപകട മരണ കേസിലും ഇടപെടാൻ ശ്രമിച്ച് സരിത നായർ. കേസ് നടത്തിപ്പിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സരിത പലതവന്ന ബാലഭാസ്കറിൻ്റെ പിതാവ് ഉണ്ണിയെ ഫോണിൽ വിളിച്ചത്. ബാലഭാസ്കറിന്റെയും മകളുടെയും അപകട മരണമാണെന്നും ദുരൂഹതകളില്ലെന്നുമാണ് സി.ബി.ഐ ഉൾപ്പെടെ ഇതുവരെ കേസ് അന്വേഷിച്ച സംഘങ്ങളുടെയെല്ലാം കണ്ടെത്തൽ. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി കോടതി തള്ളുമെന്ന് സരിത പറഞ്ഞതായും ഉണ്ണി ആരോപിച്ചു. കുടുംബത്തിൻ്റെ അവസ്ഥ കണ്ട് വിളിച്ചതാണന്ന് സരിതയും സമ്മതിച്ചു.