സോളർ വിവാദവുമായ ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡിഷനൽ ജില്ലാ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം അഡിഷനൽ ജില്ലാ കോടതിയാണു കേസ് പരിഗണിക്കുന്നത്.സോളർ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 10.10 ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്തിരുന്നു. നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ നടത്തിയ പരാമർശങ്ങളാണ് കോടതി കയറിയത്.സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു പരാമർശം.
സോളർ മാനനഷ്ടക്കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ ഉത്തരവ്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98
-
കണ്ണൂരില്‍ റോഡിലെറിഞ്ഞ് ബോംബ് പൊട്ടിച്ചു; സ്ഫോടനം പൊലീസ് പട്രോളിങിനിടെ
-
'രാജ്യസഭ സീറ്റ് മറ്റാര്‍ക്കും നല്‍കില്ല'; എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ സിപിഐ
-
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്സ്പ്രസിലെ ടി.ടി.ഇക്ക് മര്‍ദനം
-
നവവധുവിനെ മര്‍ദിച്ച് ഭര്‍ത്താവ്; ഗാര്‍ഹിക പീഡനത്തിന് കേസ്
-
നടത്തിയത് കൊലവിളി; മോഹനന് ഉദ്ദേശിച്ചത് കേസെടുക്കല്‍ മാത്രമല്ല; ഹരിഹരന്
RELATED STORIES
-
സോളർ: ലൈംഗിക ചൂഷണ പരാതിയിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി
-
കേരളം; സരിതയുടെ സോളറിന് മുമ്പും സ്വപ്നയുടെ സ്വർണത്തിന് ശേഷവും..!
-
സോളർ പീഡന കേസ്; സി.ബി.ഐ സംഘം ക്ലിഫ് ഹൗസിൽ
-
എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന; സംഘത്തിനൊപ്പം പരാതിക്കാരിയും
-
സരിത റിമാന്‍ഡില്‍; ജാമ്യ ആവശ്യം തള്ളി; കണ്ണൂര്‍ ജയിലിലേക്ക് മാറ്റും
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.