E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കശ്മീരില്‍ ചര്‍ച്ചകള്‍ക്ക് സ്ഥിരം പ്രതിനിധിയെ നിയമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍മേധാവി ദിനേശ്വര്‍ ശര്‍മ്മയെ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ചു. വിഘടനവാദി നേതാക്കളുമായും ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ജമ്മുകശ്മീര്‍  ഭരിക്കുന്ന പിഡിപിയും പ്രതിപക്ഷപാര്‍ട്ടിയായ എന്‍സിപിയും സ്വാഗതം ചെയ്തു.

ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി 2016 ജൂലൈ 8 ന് കൊല്ലപ്പെട്ടതിനുശേഷം കശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ഇനിയും അയവുവന്നിട്ടില്ല. ബുള്ളറ്റുകൊണ്ടോ, ബലപ്രയോഗം കൊണ്ടോ കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ യഥാര്‍ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ്  ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ദിനേശ്വര്‍ ശര്‍മ്മയ്ക്ക് മേല്‍ ചര്‍ച്ചക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. സമയപരിധിയില്ല.

1976 ബാച്ച് കേരളകേഡര്‍ െഎപിഎസ് ഉദ്യോഗസ്ഥനായിരുന്നു ദിനേശ്വര്‍ ശര്‍മ്മ. 2016 ഡിസംബര്‍ 31 ന് െഎബി മേധാവിയായി വിരമിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും തുറന്ന മനസോടെ സമീപിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ലയും പ്രതികരിച്ചു.  പേശീബലംകൊണ്ട് മാത്രം സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കിയെന്ന് മുന്‍കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് മധ്യസ്ഥ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും അവരുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയായിരുന്നു.