ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം തീവ്ര ഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയിലേക്ക്. ദേശീയ അന്വേഷണ ഏജൻസിയും ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ അഞ്ചു പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. കൽബുർഗി, ദബോൽക്കർ വധക്കേസുകളിലും ഇവരിൽ ചിലരിലേക്കായിരുന്നു അന്വേഷണം എത്തിയത്.
പുരോഗമന സാഹിത്യകാരൻ കാൽബുർഗിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന രുദ്ര പാട്ടീൽ കൂട്ടാളികളായ സാരംഗ് അകോൽക്കർ, വിനയ് പവാർ ,പ്രവീൺ ലിംകാർ ,ജയപ്രകാശ് എന്നിവരെയാണ് അന്വേഷണ സംഘംസംശയിക്കുന്നത്. ജയപ്രകാശ് ഒഴികെയുള്ളവർക്കു 2009ലെ ഗോവ മഡ്ഗാവ് സ്ഫോടനക്കേസിൽ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു.സ്ഫോടനത്തിനു ശേഷം ഒളിവിൽ പോയ ഇവരെ ഇന്റർപോൾ റെഡ് അലെർട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.യുക്തിവാദി നരേന്ദ്ര ദബോൽക്കറെ കൊലപ്പെടുത്തിയതിനു പിടിയിലായ വീരേന്ദ്ര താവ്‌ഡെയുടെ കൂട്ടാളികളാണ് പവാറും അകോൽക്കറും.പാട്ടീൽ അകോൽക്കർ,പവാർ എന്നിവർക്ക് ദബോൽക്കർ ,പൻസാരെ ,കൽബുർഗി എന്നിവരുടെ വധവുമായി ബന്ധമുണ്ടോന്ന് കേസന്വേഷിച്ച സംഘങ്ങൾ കണ്ടെത്തിയിരുന്നു.