ഫ്രാന്‍സിലും കാനഡയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽ രണ്ടു മരണം. അഞ്ചു പേർക്കു പരുക്കേറ്റു. ഫ്രാൻസിലെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ ഒരാൾ കത്തിയെടുത്ത് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയേയും യുവതിയേയും കുത്തുകയായിരുന്നു. സ്റ്റേഷനിൽ പട്രോളിങ് നടത്തിയിരുന്ന സുരക്ഷാ സൈനികർ ഓടിയെത്തി അക്രമിയെ വെടിവച്ചുവീഴ്ത്തി. തീവ്രവാദി ആക്രമണമാണെന്നു പൊലീസ് അറിയിച്ചു.
കാനഡയിൽ വ്യത്യസ്തമായ ആക്രമണങ്ങളിൽ ഒരു പൊലീസുകാരനും നാല് കാൽനട യാത്രക്കാർക്കും പരുക്കേറ്റു. എഡ്മോന്റനില്‍ അമിതവേഗത്തില്‍ എത്തിയ കാറില്‍നിന്നും ഒരാള്‍ പൊലീസുകാരനു നേരെ കത്തി വീശുകയായിരുന്നു. പൊലീസ് ഓഫിസറെ കുത്തിയശേഷം രക്ഷപ്പെട്ട ഇയാൾ പിന്നീട് മറ്റൊരു വാഹനത്തിലെത്തി കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. വാന്‍ ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.