പി.എസ്.സിയുടെ കടുംപിടുത്തം കാരണം അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയാതെ നൂറുകണക്കിന് ഉദ്യോഗാർഥികൾ. അപേക്ഷ നൽകുമ്പോൾതന്നെ സെറ്റോ, നെറ്റോ നേടിയിരിക്കണമെന്നാണ് പി.എസ്.സി പറയുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലോ നവോദയ വിദ്യാലയങ്ങളിലോ ഇല്ലാത്ത മാനദണ്ഡമാണ് പി.എസ്.സി മുന്നോട്ട് വെച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കഡറി സ്്കൂളിൽ അധ്യാപക ജോലിവെണമെങ്കിൽ നെറ്റോ സെറ്റോ വേണം.യുജിസി നടത്തുന്ന യോഗ്യതാപരീക്ഷയാണ് നെറ്റ്, സംസ്ഥാന സർക്കാർ നടത്തുന്ന പരീക്ഷയാണ് സെറ്റ്. ജോലിക്ക് അപേക്ഷ നൽകുമ്പോൾതന്നെ ഈ പരീക്ഷകളിലൊന്ന് പാസായിരിക്കണമെന്നാണ് പി.എസ്.സി പറയുന്നത്. ഒരുവർഷത്തിൽ രണ്ട് സമയത്ത് നടക്കുന്ന ഈ പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവില്ല. പരീക്ഷകഴിഞ്ഞ് അഭിമുഖത്തിനെത്തുമ്പോൾപോരെ ഈ യോഗ്യതവേണമെന്ന ശാഠ്യം എന്നാണ് ഉദ്യോഗാർഥികളിൽപലരും ചോദിക്കുന്നത്. സാധാരണ അപേക്ഷക്ഷിണിച്ച് ഒരുവർഷമെങ്കിലും കഴിഞ്ഞേ പി.എസ്.സി പരീക്ഷനടത്താറുള്ളൂ. അതിനിടയിൽനെറ്റോ സെറ്റോ എഴുതുന്നവർ ഒരു റിക്രൂട്ട്മെന്റിൽനിന്ന് ഇപ്പോൾ പാടെ ഒഴിവായിപോകുകയാണ്.
ദേശീയതലത്തിൽ ഏറ്റവും മികച്ചരീതിയിൽപ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയിൽ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യതകൾ. കേന്ദസർക്കാർപോലും നിർബന്ധമാക്കാത്ത മാനദണ്ഡങ്ങൾപി.എസ്.സിവെക്കുമ്പോൾ, അവ പൂർത്തീകരിക്കാനുള്ള അവസരം ഉദ്യോഗാർഥികൾക്ക് നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിലഉള്ള ചട്ടങ്ങൾതിരുത്തണമെന്നാണ് ഉദ്യോഗാർഥികൾപറയുന്നത്.