കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾ ഇന്നത്തെ പി.എസ്.സി യോഗം അംഗീകരിക്കും. പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മലയാളഭാഷ പരിജ്ഞാന പരീക്ഷ കൂടി വിജയിക്കണമെന്ന ഭേദഗതിയോടെയാണ് കമ്മിഷൻ ശുപാർശ ചെയ്യുക. ഈ വർഷം തന്നെ വിഞ്ജാപനം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പി.എസ്.സി തുടങ്ങിയിട്ടുണ്ട്.
ഇനി കെ.എഎസും, സർവീസ് റൂൾ സർക്കാർ അംഗീകരിക്കുന്നതോടെ പി.എസ്.എസി നിയമനത്തിനുള്ള വിഞ്്ജാപനം പ്രസിദ്ധീകരിക്കും. കെ.എ.എസിൽ അപേക്ഷിക്കാനുള്ള പ്രായം, നിയമന രീതി, സ്ഥാനക്കയറ്റം ,വകുപ്പുകൾ,തസ്തികകൾ തുടങ്ങി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഭേദഗതി നിർദേശിക്കേണ്ടെന്ന് കഴിഞ്ഞ പി.എസ്.സി യോഗം ധാരണയിലെത്തിയിരുന്നു. പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു റവന്യുടെസ്റ്റ് ,ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് മാനുവൽ ഓഫ് ഓഫിസ് പ്രൊസിജർ,കേരള സെക്രട്ടറിയേറ്റ് ഓഫിസ് മാനുവൽ എന്നീ നാലു ടെസ്റ്റ് വിജയിക്കമമെന്നാണ് സർക്കാർ കരടിൽ രേഖപ്പെടുത്തിയിരക്കുന്നത്. ഇതിൽ രണ്ടാമത്തെ മുഖ്യപരീക്ഷനടത്തുന്നത് വിവരണാത്മകമാക്കുക, വ്യക്തിത്വ പരിശോധനയെന്നത് അഭിമുഖമാക്കി മാറ്റുക തുടങ്ങിയ നിർദേശങ്ങളും ഭേദഗതികളായി കമ്മിഷൻ ശുപാർശ ചെയ്യും.
സർവീസിന്റെ ഇടത്തട്ടിലേക്ക് ഉദ്യോഗസ്ഥരം നേരിട്ടു നിയമിക്കുന്നത് ഭരണത്തിന്റെ വേഗം കൂട്ടുമെന്നാണ് സർക്കാർ നിഗമനം. ഇതു മുന്നിൽ കണ്ടാണ് ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പു വകവെയ്ക്കാതെ സർക്കാർ കെ.എ.എസുമായി മുന്നോട്ടു പോയത്.
സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേഷൻ ,ഫിനാൻസ് ഉൾപ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ,ഫിനാൻസ് ഓഫിസർ,ഡിവിഷണൽ അക്കൗണ്ട്സ് ഓഫിസർ,സൂപ്രണ്ട് തുടങ്ങിയ സമാന തസ്തികകളുമാണ് കെഎഎസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.