ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ സിയാമെനില്‍ തുടക്കം. ഇന്ത്യ, ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിലെ തലവന്മാര്‍ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ചെത്തുന്നത്. ദോക് ലായില്‍ നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായും പിന്‍മാറിയാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കൂ എന്ന നിലപാടിനെത്തുടര്‍ന്ന് ചൈന പിന്‍മാറിയിരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചേര്‍ത്ത് ബ്രിക്സ് പ്ലസ് കൂട്ടായ്മ എന്ന ചൈനയുടെ നിര്‍ദേശം ചര്‍ച്ചയാവും. ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം, ദലൈലാമ തുടങ്ങി വിവിധ വിഷയങ്ങൾ ഉച്ചകോടിയുടെ പരിഗണനയ്ക്കുണ്ട്.
Advertisement