സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ ജൈവമെന്ന പേരിൽ വിൽക്കുന്ന ബ്രാന്റഡ് പച്ചക്കറികളിലും പഴങ്ങളിലും വൻതോതിൽ കീടനാശിനികളെന്ന് പരിശോധനഫലം. പച്ചമുളകും മുന്തിരിയും ഓറഞ്ചും മുളകുപൊടിയും അടക്കം ഒട്ടേറെ സാംപിളുകളിൽ കണ്ടെത്തിയത് കരളിനെയും നാഡീവ്യവസ്ഥയെയും വരെ ബാധിക്കുന്ന കീടനാശിനികൾ. ഒരിനത്തിൽ തന്നെ ഒന്നിലേറെ കീടനാശിനി അടങ്ങിയ ഗുരുതര അവസ്ഥയും കാർഷിക സർവകലാശാലയുടെ സൂഷ്മ പരിശോധനയിൽആദ്യമായി സ്ഥിരീകരിച്ചു
മലയാളി വിശ്വാസത്തോടെ കണ്ട ജൈവ ഉൽപ്പന്നങ്ങളിലും വ്യാജനെന്ന് സ്ഥിരീകരിക്കുകയാണ് കാർഷിക സർവകലാശാല പരിശോധനഫലം. സൂപ്പർ മാർക്കറ്റുകളിലെ പച്ചക്കറിയിലും പഴത്തിലുമാണ് രാസ കീടനാശിനിയും കുമിൾനാശിനിയും കണ്ടെത്തിയത്. അതും ഒരിനത്തിൽ തന്നെ ഒന്നിലേറെ കീടനാശിനികൾ. കറിവേപ്പില, പച്ചമുളക്,, ബജി മുളക് , കാപ്സിക്കം, ചുവന്ന ഉള്ളി തുടങ്ങഏഴിനം പച്ചക്കറിയിലും ആപ്പിളും ഓറഞ്ചുംതുടങ്ങിആറിനം പഴങ്ങളുമാണ് വിഷമയം. മുളകിലും കാപ്സിക്കത്തിലും നാല് തരം ് കീടനാശിനികൾ അടങ്ങിയപ്പോൾ മുന്തിരിയിൽ അഞ്ച് തരമുണ്ട്.
കരളിനെയും നാഡീവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന കീടനാശിനികള് വരെ കണ്ടെത്തിയവയിലുണ്ട്. ഇതരസംസ്ഥാനങ്ങളലെത്തിച്ചവയാണ് കീടനാശിനി കണ്ടെത്തിയ ഉൽപ്പന്നൾഎന്നാൽ സംസ്ഥാനത്തെ കർഷകരുടെ ചന്തകളിൽ നിന്ന് വാങ്ങിയവ വിഷരഹിതമെന്ന് കണ്ടെത്തിയെന്നും സർവകലാശാല വ്യക്തമാക്കുന്നു.