ആറൻമുള ഉതൃട്ടാതി വള്ളംകളി; വന്മഴിയും മേലുകരയും ജേതാക്കള്‍

ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ വന്മഴിയും, മേലുകരയും ജേതാക്കൾ. എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. വേഗതയ്ക്കപ്പുറം പാരമ്പര്യമായ ചമയം, കറക്കി തുഴച്ചിൽ, പാട്ട്, അച്ചടക്കം എന്നിവ ആയിരുന്നു ജേതാക്കളെ നിശ്ചയിച്ച മാനദണ്ഡം. 

സ്നിഗ്ധ ഗംഭീരനാഥവും അഴകും തീർത്തു തുഴക്കാരും പമ്പയുടെ ഇരുകരകളും. ചന്തത്തിലും, താളത്തിലും ഒരുപടി മുന്നിൽ നിന്ന വൻമഴി പള്ളിയോടം നദിയിൽ ചെന്നിത്തലയേയും ടോസിൽ മേപ്രം തൈമറവും കരയേയും  മറികടന്നാണ് ബി.ബാച്ചിൽ ജേതാവായത്

നൂറ്റാണ്ടുകളുടെ പൈതൃകം അണിയം മുതൽ അമരം വരെ തീർത്ത മേലുകര പള്ളിയോടം എ. ബാച്ചിലെ ജല രാജാക്കൻമാരായി.  മഴയിലും ചോർന്നില്ല ആവേശം.ഹീറ്റ്സ് മത്സരവും ആവേശം നിറച്ചു. പള്ളിയോട പൂരം കാണാൻ പമ്പയുടെ ഇരുകരകളും നിറഞ്ഞു.