മക്കളുപേക്ഷിച്ച മാതാവിന് ദുരിത ജീവിതം

മക്കൾ ഉപേക്ഷിച്ച വൃദ്ധമാതാവ് ദുരിതമനുഭവിച്ച് കാവൽ മാടത്തിൽ കഴിയുന്നു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി 75കാരി സരസ്വതിയാണ് മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പാടത്തിന് നടുവില്‍ ഒറ്റക്ക് താമസിക്കുന്നത്.

നാലുമക്കള്‍ ഉണ്ടായിട്ടും അവരൊന്നും നോക്കാതേ വന്നതോടെയാണ് പാടത്തിന് നടുവില്‍ ഒറ്റക്ക് വൃദ്ധക്ക് കഴിയേണ്ടിവന്നത്. മാടത്തിനുള്ളില്‍ നിന്ന് ഞരക്കവും മൂളലും കേട്ടതോടെ നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് വൃദ്ധയെ കണ്ടത്. വാര്‍ധക്യത്തിന്റെ ദുരിതകാലത്ത് ഒരു നേരത്തേ ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാതെയാണ് ഇവര്‍ കുടിലില്‍ കഴിഞ്ഞത്. മക്കളെ പോറ്റിവളര്‍ത്തിയെങ്കിലും ഇപ്പോള്‍ ഒരാളും സംരക്ഷിക്കാനില്ലെന്ന് സരസ്വതി പറഞ്ഞു. 

ഭർത്താവ് കൃഷ്ണൻനാടർ മരിച്ചതിന് ശേഷം മക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. മക്കള്‍ നോക്കാതായതോടെ വീടുവിട്ടു. ഇപ്പോള്‍ സമീപവാസികള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും നല്‍കിയാണ് ഇവര്‍ കഴിയുന്നത്. അര്‍ബുധരോഗിയായ ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായവും കിട്ടുന്നില്ല.