തൃത്താലയിൽ ടിപ്പറുകളും മരണപ്പാച്ചിൽ; നടപടിയെടുക്കാതെ അധികൃതര്‍

നടുറോഡിൽ മനുഷ്യജീവനുകൾ പൊലിഞ്ഞിട്ടും ടിപ്പറുകളുടെ മരണപ്പാച്ചില്‍ അവസാനിക്കുന്നില്ല. പാലക്കാട് തൃത്താല മേഖലയില്‍ നിയന്ത്രണം മറികടന്നാണ് വാഹനങ്ങളുടെ സര്‍വീസ്. തൃത്താലയിലെ കുമരനല്ലൂര്‍ , കപ്പൂര്‍, പ്രദേശങ്ങളിലാണ് ടിപ്പര്‍ലോറികളുടെ അമിതവേഗതയും നിയമലംഘനവും. രാവിലെയുംവൈകിട്ടും സ്കൂള്‍ സമയത്ത് ടിപ്പറുകള്‍ ഒാടുന്നതിന് സമയക്രമം ഉണ്ടെങ്കിലും ഇതൊന്നും ഇവിടെ പാലിക്കുന്നില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവരുടെ ജീവന് ഭീഷണിയായാണ് വാഹനങ്ങളുടെ മരണപ്പാച്ചില്‍. നമ്പര്‍ പ്ളേറ്റും, രേഖകളും ഇല്ലാത്ത വാഹനങ്ങളാണ് മിക്കതും. പ്രദേശത്ത് വാഹനപരിശോധനയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

അനധികൃത കരിങ്കല്‍ക്വാറികളും മണ്ണെടുപ്പും തൃത്താല മേഖലയില്‍വ്യാപകമാണ്. മലപ്പുറം. തൃശൂര്‍ ജില്ലകളോട് ചേര്‍ന്നു വരുന്ന പ്രദേശമായതിനാല്‍ ജില്ലയിലെ ഉദ്യോഗസ്ഥരുടെ പരിശോധനയും കുറവാണ്.