സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് ബത്തേരിയിൽ വനഭൂമിയില്‍ കുടില്‍കെട്ടി ആദിവാസി കുടുംബങ്ങളുടെ സമരം തുടരുന്നു. കടുത്ത മഴക്കാല ദുരിതം നേരിട്ട അന്‍പത് കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
എല്ലാവർഷവും മഴക്കാല ദുരിതം അനുഭവിക്കുന്ന കാക്കത്തോട്, ചാടകപ്പുഴ കോളനിക്കാരാണ് വനഭൂമിയിൽ കുടിൽകെട്ടി സമരം നടത്തുന്നത്. സമരം ഒരാഴ്ചയായിട്ടും പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. രാത്രി സമയത്ത് സ്ത്രീകൾ കുടിലുകളിലേക്ക് തിരിച്ചു പോകുമെങ്കിലും പുരുഷൻമാർ സമരസ്ഥലത്ത് തുടരുന്നു. സുരക്ഷിതമായിരിടത്ത് പുനനധിവസിപ്പിക്കുമെന്ന ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സമരക്കാർ.
അടുത്ത ചൊവ്വാഴ്ച ചർച്ച നടത്താമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. സമരം തുടരുകയാണെങ്കിൽ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് വനം വകുപ്പും അറിയിച്ചു. മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് നേരത്തെ ഇവർക്ക് പലവട്ടം ഉറപ്പ് ലഭിച്ചിരുന്നു. ഭൂമിയും വീടും ലഭ്യമാക്കുന്ന പദ്ധതിയിലും അപേക്ഷസമർപ്പിച്ചിട്ടും കാര്യമുണ്ടായില്ല.