മലപ്പുറം പൊന്നാനിയിൽ മാതൃശിശു ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഒ.പി ബ്ലോക്കാണ് ആരംഭിച്ചത്. ആറുമാസത്തിനകം ആശുപത്രി പൂർണ സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ഏറെ നാളത്തെ മുറവിളികൾക്ക് ശേഷമാണ് തീരദേശമേഖലക്കായി ആശുപത്രി ആരംഭിച്ചത്. 26 ഡോക്ടർമാർ ഉൾപ്പടെ 80 തസ്തികകൾ ആശുപത്രിക്കായി അനുവദിച്ചിട്ടുണ്ട്. കെ.കെ. ശൈലജ ആരോഗ്യമന്ത്രി പൊന്നാനി, തവന്നൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ ഭിന്നശേഷി സഹായ ഉപകരണ നിർണയ ക്യാംപ് കേന്ദ്ര സഹമന്ത്രി രാംദാസ് അദ്വാലെ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വിവിധ പദ്ധതികൾക്ക് കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒ.പി പ്രവർത്തവങ്ങൾക്കായി ആദ്യ ഘട്ടത്തിൽ ഏഴ് ക്ടർമാരാണുള്ളത്.ആറുമാസത്തിനകം ആശുപത്രി പൂർണ സജ്ജമാകുന്നതോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറക്കാനും രോഗികൾക്ക് മെച്ചപെട്ട ചികിൽസ ലഭ്യമാക്കാനും കഴിയുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.