ആലപ്പുഴ രൂപതയ്ക്ക് പുതിയ മെത്രാൻ; ഡോ.ജയിംസ് ആനാപറമ്പിൽ ചുമതലയേറ്റു

ഡോ.ജയിംസ് ആനാപറമ്പിൽ ആലപ്പുഴ രൂപതയുടെ പുതിയ മെത്രാനായി സ്ഥാനമേറ്റു. പതിനെട്ടുവര്‍ഷത്തെ സേവനത്തിന് ശേഷം ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയില്‍ വിരമിച്ച ഒഴിവിലാണ് ചുമതല.

ആലപ്പുഴ രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ.ജയിംസ് ആനാപറമ്പിൽ 2017 ഡിസംബറില്‍ അഭിഷിക്തനായിരുന്നു. മൗണ്ട് കാർമൽ കത്തീഡ്രലില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് ജയിംസ് ആനാപറമ്പിലിനെ ബിഷപായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അറി‌യിപ്പ് വായിച്ചത്. 

കൊച്ചിയിലെ തീരദേശഗ്രാമമായ കണ്ടക്കടവില്‍ 1962 മാർച്ച് 7ന് ജനിച്ച ബിഷപ് ജെയിംസ് ആനാപറമ്പില്‍ 1986 ലാണ് വൈദികപട്ടം സ്വീകരിച്ചത്

സ്ഥാനമൊഴിഞ്ഞ ദിനത്തിലും പതിവ് നടത്തത്തിന് മുടക്കമില്ലായിരുന്നു സ്റ്റീഫൻ അത്തിപ്പൊഴിയിലിന്. 18 വർഷം രൂപതയുടെ ബിഷപായി ശുശ്രൂഷ ചെയ്തത് ജീവിതത്തിലെ സന്തോഷനിമിഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു.രൂപത സ്ഥാപിതമായതിന്റെ 67–ാം വാർഷികദിനത്തിലാണ് പുതിയ മെത്രാന്റെ സ്ഥാനാരോഹണം