അപകടക്കെണിയൊരുക്കി അങ്കമാലി കരയാംപറമ്പ് ജംക്‌ഷന്‍

അപകടക്കെണിയൊരുക്കി അങ്കമാലി കരയാംപറമ്പ് ജംക്‌ഷന്‍.  സിഗ്നൽ സംവിധാനത്തിലെ അപാകതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണം

  ദേശീയപാതയിൽ അഹ്കമാലിക്കും ചാലക്കുടിക്കും ഇയിലെ അപകടമേഖല ആയി മാറിയിരിക്കുകയാണ് കരയാംപറന്പ് സിഗ്നൽ. മൂക്കന്നൂർ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളും തൃശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങളുമാണ് അപകടത്തിൽ പെടുന്നത്. സിഗ്നൽ സംവിധാനത്തിലെ അപാകതയും, വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞ് വരുന്പോൾ ജംഗ്ഷനിലെ സിഗ്നൽ വ്യക്തമായി കാണാൻ സാധിക്കാത്തതാണ് പ്രധാനപ്രശ്നം. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിറകിൽ വാഹനമിടിച്ച് അപകടമുണ്ടാകുന്നതും പതിവാണ്. ചുവപ്പ് സിഗ്നൽ വീണു കഴിഞ്ഞും സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നതും അപകടകാരണമാകുന്നു. കഴിഞ്ഞ ദിവസം കരയാംപറന്പ് ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.