കോട്ടയം ചിങ്ങവനത്തിന് സമീപം പൂവന്തുരുത്തിൽ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞുവീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം രണ്ടുമണിക്കൂറിനുശേഷം പുനസ്ഥാപിച്ചു. ഗുരുവായൂർ - പുനലൂർ ട്രെയിൻ കടന്നുവരുന്നതിനിടെയായിരുന്നു അപകടം. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്.
രാവിലെ പത്തേകാലോടെ പൂവന്തുരുത്ത് മേൽപാലത്തിന് സമീപമായിരുന്നു അപകടം. കനത്ത മഴയെത്തുടർന്ന് ട്രാക്കിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണിടിയുകയായിരുന്നു. വെള്ളം കുത്തിയൊലിച്ചെത്തിയതാണ് കാരണം. വലിയ കല്ലുകളുൾപ്പെടെ ട്രാക്കിലേയ്ക്ക് വീണു. ഈ സമയം ഇതുവഴി വന്ന ഗുരുവായൂർ പൂനലൂർ പാസഞ്ചർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
മഴതുടരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായി സ്ഥലം സന്ദർശിച്ച എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അപകടത്തെ ത്തുടന്ന് പാലത്തെ ബന്ധിപ്പിക്കുന്ന ഇരുമ്പുവളയങ്ൾ പലതും ഊരിമാറി. കല്ലും ചെളിയും നീക്കം ചെയ്തതിനൊപ്പം താൽക്കാിമായി പാലത്തിന്റെ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. വേഗത വളരെ കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടത്തിവിടനുന്നത്.
ഗതാഗത തടസപ്പെ്ടതിനെത്തുർന്ന് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകൾ യാത്ര പുനരാരംഭിച്ചു.