ഒരിക്കലും പൂർത്തികരിക്കാനാകില്ലെന്ന് കരുതിയ ഫ്ളാറ്റ് സമുച്ചയം നിക്ഷേപകരുടെ കൂട്ടായ്മയിൽ പൂർത്തിയായി.ആലുവയിൽ നിർമ്മാണ കമ്പനി ഇടയ്ക്ക് ഉപേക്ഷിച്ചുപോയ ശാന്തി ഹോംസ് പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റുകളാണ് നിക്ഷേപകർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്
ഈ താക്കോലുകൾ കൈമാറുമ്പോൾ നൂറോളം വരുന്ന നിക്ഷേപകരുടെ പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പിലാണ് വിരാമമാകുന്നത് 2007 നിർമാണമാരംഭിച്ച ആലുവയിലെ ഏറ്റവും വലിയ പാർപ്പിട സമുച്ചയമാണ് ഇടയ്ക്ക് വച്ച് നിർമ്മാണം നിലച്ചത്. പെരിയാറിന്റെ തീരത്ത് ഒരേക്കർ മുപ്പതുസെന്റ് സ്ഥലത്ത് 18നിലകളിലായി 144 ഫ്ളാറ്റുകളുടെ നിർമ്മാണം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായതോടെ നിർമാണം നിലച്ചു 96 ഫ്ളാറ്റുകളും വിറ്റുപോയി നിർമ്മാണക്കമ്പനിയുടെ പാർട്ണർമാർ വഴി പിരിഞ്ഞതോടെ നിക്ഷേപകർ സംഘടിച്ച് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.
2010 ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് പത്തുവർഷത്തിനു ശേഷം ഇപ്പോൾ പൂർത്തിയാകുന്നത് അൻവർ സാദത്ത് എംഎൽഎ നിക്ഷേപകർക്ക് താക്കോലുകൾ കൈമാറി സംസ്ഥാനത്ത് പാതിവഴിക്ക് നിലച്ചുപോയ വൻകിട പദ്ധതികൾക്കുള്ള മാതൃകകൂടിയാണ് നിക്ഷേപകരുടെ ഈ കൂട്ടായ്മ.