ജിഎസ്ടിയിൽ കുരുങ്ങിയ എറണാകുളം ജനറൽ ആശുപത്രിയിലെ ലീനിയർ ആക്സിലറേറ്റർ മെഷീനു മോചനം. ജിഎസ്ടി നികുതിയായ ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്ന് അടച്ചു. ആധുനിക യന്ത്രങ്ങൾ രണ്ടും ദിവസത്തിനുള്ളിൽ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കും.
കാൻസർ ചികിൽസയ്ക്കു ഉപയോഗിക്കുന്ന ആധുനിക റേഡിയേഷൻ ഉപകരണം ഇംഗ്ലണ്ടിൽ നിന്നാണു ഇറക്കുമതി ചെയ്തത്.ഉപകരണത്തിനു ഓർഡർ നൽകിയപ്പോൾ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനമായിരുന്നു.എന്നാൽ ജിഎസ്ടി വന്നതോടെ നികുതി 20 ശതമാനമായി. അധിക നികുതിയായ ഒന്നെദശാംശം നാലു കോടി രൂപ ആര് അടയ്ക്കുമെന്ന് തർക്കമായി. ഇതോടെ മെഷിനുകൾ തുറമുഖത്ത് കുടുങ്ങി.
സർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നു പണമെടുത്തു നൽകി. മറ്റ് വികസന പദ്ധതികള്‍ക്കും താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിനും വിനിയോഗിക്കേണ്ട തുകയാണിത്. നികുതിയടച്ച പണം സർക്കാർ മടക്കി നൽയില്ലെങ്കിൽ എറണാകുളം ജനറൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും.