മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍റിലുകള്‍ കുത്തിപ്പൊക്കിയിരിക്കുന്ന ഒരു അഭിമുഖമുണ്ട്. മോഹന്‍ലാലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ളത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് എടുത്താണ് അഭിമുഖം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള അഭിമുഖത്തിന് വേദിയായത്. 2011ലാണ് അഭിമുഖം ഷൂട്ട് ചെയ്തത്.
സാഗര്‍ ഏലിയാസ് ജാക്കി സിനിമയുടെ ലുക്കില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. സിനിമയും രാഷ്ട്രിയവും എല്ലാം പങ്കുവയ്ക്കുന്ന അഭിമുഖത്തില്‍ മോഹന്‍ലാലിന്‍റെ പിതാവിനെ കുറിച്ചും പറയുന്നുണ്ട്. അതേ സമയം പിണറായി വിജയനൊപ്പമുള്ള അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 'കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ' എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.