bhaskaranmash

TOPICS COVERED

മലയാള കവിതയ്ക്കും  ചലച്ചിത്ര ഗാനശാഖയ്ക്കും സൂര്യശോഭ നല്‍കിയ പി. ഭാസ്കരന്‍ ഇന്ന് ജിവിച്ചിരുന്നുവെങ്കില്‍  101ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു . ഇനിയൊരു നൂറ്റൊന്നുവര്‍ഷം കഴിഞ്ഞാലും പുതുമണം പരത്തുന്ന രചനകള്‍ അദ്ദേഹത്തിന്‍റെ ഓര്‍മകള്‍  എന്നും നിലനിര്‍ത്തുന്നു. കേട്ടും വായിച്ചും അവ ആസ്വദിക്കുന്നു നമ്മള്‍ നിത്യവും. 

 

ഏതുവേനലിലും മഞ്ഞിന്റെ തണപ്പുള്ള പേരാറ്റിന്‍കടവത്തിരിക്കുന്ന അനുഭവം  കണ്ണീരിനെ ഹര്‍ഷബാഷ്പമാക്കി മാറ്റുന്ന ജാലവിദ്യ ഏകാന്തത ഇത്രയും അപാരതയിലേക്ക് ആഴ്നുപോകുന്ന അന്തരീക്ഷം.....പരിഭവത്തിലൊളിഞ്ഞിരിക്കുന്ന സ്നേഹത്തിന്റെ അപാരത

വാല്‍സല്യത്തിന്റെ പൊന്‍വെളിച്ചം..... അങ്ങനെ നമ്മുടെ മനസിന്റെ ഏതൊക്കെയോ മൂലയില്‍  ഉറങ്ങുന്ന ഭാവങ്ങളെ ചെന്നുതൊട്ട് അറിയാതെ ഉണര്‍ത്തുന്നു പി. ഭാസ്കരന്‍ ഇന്നും.  വാസ്തവത്തില്‍ ഈ മനുഷ്യന്‍ ആരാണ് നമുക്ക്....... സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, പത്രപ്രവർത്തകൻ, പത്രാധിപര്‍ , കവി  ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ,  നടൻ, പ്രക്ഷേപകന്‍, ടെലിവിഷന്‍ അവതാരകന്‍....ഇതെല്ലാമാകാം.....

ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, കായൽക്കാറ്റു്, ഒസ്യത്ത്, സത്രത്തിൽ ഒരു രാത്രി, നാഴൂരിപ്പാലു്, പാടുന്ന മൺ‌തരികൾ തുടങ്ങിയവ  കൃതികളിലൂടെ വായനയെയും അദ്ദേഹം പരിഷ്കരിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അന്നത്തെ ജനപ്രിയ മാധ്യമമായ സിനിമ ഭാസ്കരന്‍ മാഷിനെ ആകര്‍ഷിച്ചതും അതിന്റെ സാധ്യതകള്‍ തുറക്കാന്‍ പ്രേരിപ്പിച്ചതും. 

1960 കാലഘട്ടത്തില്‍ ആ വരികള്‍ മനസ്സുകള്‍ക്ക് മേല്‍ ചെലുത്തിയ അനുഭൂതികള്‍ ഈ എ.ഐ കാലത്തും കുറയതിരിക്കണമെങ്കില്‍ ആ സര്‍ഗരേണുക്കളുടെ വികിരണ ശക്തി എത്രയെന്ന് ആര്‍ക്ക് ഊഹിക്കാനാകും അന്നത്തെപ്പോലെ എന്നും. ഏതുക്രൂരന്റെയും ചങ്കില്‍ അറിയാതെ കടന്നുകയറി അയാളെ തോല്‍പ്പിക്കുന്ന ആല്‍ക്കെമിസ്റ്റ്. ഈ കേട്ടതിനെക്കാള്‍ എത്രയോ രാഗമാലികകള്‍  നിങ്ങളുടെ മനസിലേക്ക് ഇപ്പോള്‍ ഓടിയെത്തിയില്ലേ. അതാണ് ആ രസതന്ത്രം.

ENGLISH SUMMARY:

Legendary lyricist and poet P. Bhaskaran, who illuminated Malayalam poetry and film songs with his timeless creations, would have turned 101 today. Even a century later, his songs and verses continue to captivate hearts, keeping his memory alive through words that still breathe freshness.