കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ മുതിർന്ന നേതാവ് അജയ് തറയിൽ. മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകണമെന്ന ഷിയാസിന്റെ പ്രസ്താവന അമിതാവേശം മൂലമാണെന്നും, ഇത്തരം വിഷയങ്ങളിൽ പരിചയസമ്പന്നതയില്ലാത്ത നേതാക്കൾ പ്രതികരിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടിക്കായി ഒരുപാട് സഹിച്ചുവെന്നും എല്ലാ പ്രകോപനങ്ങളും അതിജീവിച്ചാണ് താൻ കോൺഗ്രസിൽ നിൽക്കുന്നതെന്നും അജയ് തറയിൽ മനോരമ ന്യൂസിനോട് പറഞ്ഞു

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടിയിൽ തമ്മിലടി തുടങ്ങുന്നത് ദൗർഭാഗ്യകരമാണ്. മുൻപ് കോട്ടയത്തും വൈപ്പിനിലുംതന്നെ കാലുവാരി തോൽപ്പിച്ചവർക്കെതിരെ നടപടിയുണ്ടായില്ല. കാലുവാരലിന് നേതൃത്വം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ മുതിർന്ന നേതാവ് അജയ് തറയിൽ. മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകണമെന്ന ഷിയാസിന്റെ പ്രസ്താവന അമിതാവേശം മൂലമാണെന്നും, ഇത്തരം വിഷയങ്ങളിൽ പരിചയസമ്പന്നതയില്ലാത്ത നേതാക്കൾ പ്രതികരിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടിക്കായി ഒരുപാട് സഹിച്ചുവെന്നും എല്ലാ പ്രകോപനങ്ങളും അതിജീവിച്ചാണ് താൻ കോൺഗ്രസിൽ നിൽക്കുന്നതെന്നും അജയ് തറയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടിയിൽ തമ്മിലടി തുടങ്ങുന്നത് ദൗർഭാഗ്യകരമാണ്. മുൻപ് കോട്ടയത്തും വൈപ്പിനിലുംതന്നെ കാലുവാരി തോൽപ്പിച്ചവർക്കെതിരെ നടപടിയുണ്ടായില്ല. കാലുവാരലിന് നേതൃത്വം നൽകിയ നേതാവിനെ സ്ഥാനാർത്ഥിയാക്കി. 

 

 


 

 

 

ENGLISH SUMMARY:

Malayala Manorama Online News covers the heated discussion within the Congress party regarding the Chief Minister candidate, where senior leader Ajay Tharayer criticized Ernakulam DCC President Muhammad Shiyas for his 'overzealous' statement. Tharayer emphasized that inexperienced leaders should refrain from commenting on such sensitive party matters.