നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ശരിയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇരു പാർട്ടികളും പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെയും മണ്ഡലങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഈ 'ഡീൽ' ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ 'കോലീബി' സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഈ തിരഞ്ഞെടുപ്പിൽ പ്രസക്തമല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങളില്ലെന്നും മുന്നണിയിലെ എല്ലാ കക്ഷികളും സ്ഥാനാർത്ഥിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മങ്കട മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഫലം വരുമ്പോൾ യു.ഡി.എഫിന്റെ കരുത്ത് ബോധ്യപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.