cm-assembly

കടപ്പാട് സഭാ ടിവി

  • ബി.ജെ.പിയുടെ ജയം ഗൗരവമായി കാണണം
  • ഇത് ആത്യന്തിക പരാജയമല്ല
  • ജനപിന്തുണയോടെ ഞങ്ങള്‍ ഇവിടെ ഉണ്ടാകും

തോൽവിയുടെ പേരിൽ രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ മാറ്റി നിർത്താനാണ് ജനം വോട്ടുചെയ്തത്. അത് ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. മഹാവിജയം നേടിയെന്ന് പറയുന്ന യുഡിഎഫിന് എങ്ങനെ വോട്ടുകുറഞ്ഞുവെന്ന് അന്വേഷിക്കണം. യുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതിയില്ലെന്നും ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചതിലാണ് വേവലാതി. ബി.ജെ.പിയുടെ തൃശൂരിലെ ജയം ഗൗരവമായി കാണണം. പലയിടത്തും യു.ഡി.എഫിനൊപ്പം നിന്ന ശക്തികള്‍ തൃശൂരില്‍ ഒപ്പംനിന്നില്ല.  ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

 

എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നമായിരുന്നു കാരണം, അതുവച്ച് രാജി ചോദിക്കാന്‍ വരേണ്ട. എല്‍.ഡി.എഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്, പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ട് കുറഞ്ഞു. മഹാവിജയം നേടിയ നിങ്ങള്‍ ഈ കുറവ് പരിശോധിക്കണം. ബി.ജെ.പിയുടെ തൃശൂരിലെ ജയം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസാരത്തിനിടെ ബഹമുണ്ടാക്കിയ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി കയര്‍ത്തു. പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് ആലോചിക്കണം, അല്ലാതെ ബ ബ ബ്ബ പറയരുത്. വിജയത്തില്‍ അഹങ്കരിക്കരുത്. ഇത് ആത്യന്തിക പരാജയമല്ല, ജനപിന്തുണയോടെ ഞങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan speech assembly