mr-ajithkumar
  • കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി ഫയല്‍ തിരുത്താന്‍ അജിത് കുമാര്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്നും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' മർദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തേക്കും. കേസ്അട്ടിമറിച്ചതില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമെന്നാണ് എസ്ഐടി റിപ്പോർട്ട്. പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകില്ല. എസ്ഐടി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും നടപടി. 

കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി ഫയല്‍ തിരുത്താന്‍ അജിത് കുമാര്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്നും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴികളും സാഹചര്യത്തെളിവുകളും ഫോണ്‍ സംഭാഷണങ്ങളുമാണ് ഇതിന് തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. ഇതോടെയാണ് അജിത്കുമാര്‍ കുറ്റക്കാരാനാണെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത്കുമാറിന്‍റെ പങ്ക് വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡിജിപി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ENGLISH SUMMARY:

The Special Investigation Team (SIT) has submitted a report implicating ADGP M.R. Ajithkumar in the manipulation of the Alappuzha 'rescue' assault case. Evidence suggests he pressured officials to alter case files to protect the accused, supported by phone conversations and witness statements. Consequently, authorities are considering his suspension, and he will be denied a promotion to the rank of DGP. Final disciplinary action is expected pending a formal review of the detailed report submitted to the state police chief.