ശബരിമല സ്വർണക്കൊള്ള കേസില്‍ സാംപിള്‍ ശേഖരിക്കാന്‍ എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി.  പ്രഭാമണ്ഡലത്തിന്റെയും, കട്ടിളയുടെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാംപിളുകൾ ശേഖരിക്കും. സാംപിളുകളുടെ ലാബ് പരിശോധനാഫലം  കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകമാണ്. 

നേരത്തെ പ്രഭാമണ്ഡല പാളികളും മറ്റും ഇളക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.ഐ.ടി ഹൈക്കോടതിയുടെ അനുമതി തേടിയത്.  2019 ൽ  സ്മാർട്ട് ക്രിയേഷൻസ്  യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ‘സ്ട്രിപ്പിങ് സാൾട്ട് ’ ഉപയോഗിച്ച് വേർതിരിച്ചെടുത്തെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാഫലം കഴിഞ്ഞ മാസം 29ന് ലഭിച്ചെന്ന് SIT അറിയിച്ചു. ഇത് വിശകലനം ചെയ്തു‌ വരികയാണെന്നും എസ്ഐടി വ്യക്‌തമാക്കി. ഈ മാസം 18ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഉടനെന്ന് പ്രത്യേകാന്വേഷണ സംഘം ഹൈക്കോടതിയിൽ. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലാണ്. ഉത്തരവാദികളായവരുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളടക്കം ഈ റിപ്പോർട്ടിൽ സമർപ്പിക്കാനാകുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

 

ENGLISH SUMMARY:

The Kerala High Court has permitted the Special Investigation Team to collect samples from the Sabarimala temple's Prabhamandalam and door frame as part of the ongoing gold theft investigation. Laboratory analysis of the samples is expected to play a key role in determining whether gold layers were removed using chemical processes. The SIT is set to submit a detailed report on the case on June 18.