Untitled design - 1

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. പിബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരീക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. പിണറായി വിജയന്‍ അല്ല ആ നേതാവ്. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി ‘പച്ചക്കുതിര’ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിനോദിനി പറഞ്ഞു. 

അതേസമയം, വിനോദിനി കോടിയേരി ആരെയാണ് ഉദ്ദേശിച്ചതെന്ന് പാര്‍ട്ടിക്കറിയില്ലെന്ന് എല്‍ഡിഎഫ്  കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. അറിഞ്ഞാലല്ലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ.കോടിയേരിയുടെ കുടുംബം സിപിഎമ്മിന്‍റെ ഭാഗമാണ്. പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 

ENGLISH SUMMARY:

Vinodini Balakrishnan, the wife of the late CPM leader Kodiyeri Balakrishnan, has openly criticized the CPM top leadership for allegedly ignoring her family after her husband's death. She specifically targeted State Secretary MV Govindan, claiming he and another Politburo member have been cruel in their neglect.