ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

പുരപ്പുറ സൗരോര്‍ജ പദ്ധതി വന്‍ ബാധ്യതെന്ന് വൈദ്യുതി ബോര്‍ഡ്. പകല്‍ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം ശേഖരിക്കാന്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ അധികച്ചെലവ് 500 കോടിയിലേറെ രൂപ. ബാറ്ററി സ്റ്റോറേജില്ലാത്ത മൂന്നുകിലോവാട്ട് ശേഷിയുള്ള പ്ലാന്‍റുകള്‍ ഇനിയും സ്ഥാപിച്ചാല്‍, അധികഭാരം എല്ലാ ഉപയോക്താക്കളും വഹിക്കേണ്ടിവരുമെന്നും  മുന്നറിയിപ്പ്. വീട്ടില്‍ സൗരോര്‍ജ പാളികള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍തിരിച്ചടിയാണ് കെഎസ്ഇബി നയംമാറ്റം.

പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഗ്രിഡിലേക്ക് നൽകുന്ന 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി ബാങ്കിങ് സംവിധാനത്തിലൂടെ ശേഖരിക്കുന്നു. ഇതിന് ഈ സാമ്പത്തികവര്‍ഷം 500 കോടിയിലേറെ രൂപ ചെലവിട്ടു. ഇത് 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്നു. 

ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് 19 പെസയിൽ നിന്ന്  2035 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയാകും. കൂടാതെ പകൽസമയം അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവരുത്താനും ഇടയാക്കും. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാന്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ട അവസ്ഥ ഭാവിയിൽ ഉണ്ടാകുമെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. 

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has raised serious concerns over the financial sustainability of rooftop solar energy systems without battery storage. So far this fiscal year, an excess expenditure of over ₹500 crore has been incurred to manage surplus solar power supplied to the grid, most of which is unutilized by producers during the day. Only 36% of solar power is consumed directly by users, with 64% fed into the grid and 45% banked for later use. This additional burden translates to an extra 19 paise per unit for over 1.3 crore consumers. KSEB warns that if 3kW+ systems without battery backup continue to be installed, this cost could rise to 39 paise per unit by 2035. Voltage fluctuations caused by excess daytime generation could also damage household appliances and force shutdowns of solar plants to protect the grid.