TOPICS COVERED

പത്തനംതിട്ട കല്ലേലിയിൽ കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനിടയിൽ 8 വനപാലകർക്ക്   പരുക്ക് . കല്ലേലിയിൽ പകൽസമയത്ത് അടക്കം കാട്ടാനകൾ ഇറങ്ങിയതോടെയാണ് വനപാലകരുടെ ദൗത്യം തുടങ്ങിയത്. 

ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുന്ന കാട്ടാനകളെ തിരിച്ചറിഞ്ഞ് തിരികെ കാട്ടിലേക്ക്കടത്തിവിടുന്നതാണ് ദൗത്യം. . കോന്നി റേഞ്ചിന് കീഴിൽ സൗത്ത് കുമരംപേരൂർ വനാതിർത്തിക്കുളളിലും വയക്കരവനമേഖലയിലും ആണ് ഇന്നലെ  തിരച്ചിൽ നടത്തിയത്. കാട്ടിൽപകൽ സമയത്ത് നിലയുറപ്പിച്ചആനകൾ രാത്രികാലങ്ങളിൽ അച്ചൻകോവിൽ നദി കടന്ന്  കൈതച്ചക്ക തോട്ടത്തിലേക്ക്കൂട്ടത്തോടെവരുന്ന സാഹചര്യമാണ്. 

നദീതീരത്ത് കണ്ട കാട്ടാനയെ തുരത്തുന്നതിനിടെയാണ് എട്ടുപേർക്ക് പരുക്കേറ്റത്.  ജനവാസ മേഖലയിൽ വൈകുന്നേരം 4 മണി മുതൽ രാവിലെ 9 മണി വരെ നിരീക്ഷണ പെട്രോളിങ്ങുണ്ട്.  കോന്നി ദ്രുതകർമ്മ സേനയിലും മറ്റ് ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള  64 ഉദ്യോഗസ്ഥർ പങ്കെടുത്തു. കോന്നി കുളത്തുമണ്ണിലും സമാനമായ കാടുകയറ്റൽ തുടരുന്നുണ്ട്.

ENGLISH SUMMARY:

Eight forest guards were injured while attempting to drive wild elephants back into the forest in Kalleli, Pathanamthitta. The operation began after elephants were spotted roaming the area during daytime in Kalleli