കോഴിക്കോട് ലത്തീൻ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തിൽ അതിരൂപതയായി ഉയർത്തപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ഇത് വായിച്ചത്.
ഇതോടെ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. 2012 മുതൽ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്നു ഡോ. വർഗീസ് ചക്കാലയ്ക്കൽ.
ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ എം.പിമാരായ കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ടി. സിദ്ദിഖ് എം.എൽ.എ എന്നിവർ നേരിട്ടെത്തി അഭിനന്ദിച്ചു.