ജൂൺ 16 ന് നടക്കുന്ന സിവിൽ സർവീസ് പരീക്ഷയോടനുബന്ധിച്ച് സ്പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് പോകാനും മടങ്ങിവരാനും വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് 15, 16 തീയതികളില്‍ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാർഥികളാണ് ജൂൺ 16 ന് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങൾക്കനുസരിച്ച് ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷാര്‍ഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ നീക്കം. തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളിൽ നിന്നും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും ആവശ്യമായ സ്പെഷ്യൽ സർവീസ് ട്രിപ്പുകൾ തിരുവനന്തപുരം, എറണാകുളം, ,കോഴിക്കോട് ജില്ലകളിലേക്ക് നടത്തുന്നതാണ്. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് തിരികെ എത്താനും കെഎസ്ആര്‍ടിസി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നിലവിലുള്ള ഇലക്ട്രിക് സിറ്റി സര്‍ക്കുലര്‍ ബസുകളും പരീക്ഷയുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ക്ക് പ്രയോജനപ്പെടുത്തും. പരീക്ഷാ കേന്ദ്രങ്ങളെ കൂടി കണക്ട് ചെയ്തു സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.