trolling

സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിനു ഇന്നു അര്‍ധ രാത്രി തുടക്കമാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം.  അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.

52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനത്തിനു ഇന്നു അര്‍ധരാത്രി മുതലാണ് തുടക്കമാകുന്നത്. ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നലെ മുതല്‍ മടങ്ങിയെത്തി തുടങ്ങി. ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും. എന്നാല്‍ പരമ്പരാഗത മല്‍സ്യത്തൊിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല. 

പ്രകൃതിക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു ഫിഷറീസ് വകുപ്പ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബോട്ടുകളില്‍ പോയിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. സര്‍ക്കാര്‍ ആശ്വാസ ധനം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ട്രോളിങ് കാലോചിതമായി പരിഷ്കരിക്കണമെന്നു ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.