Thechikottukavu-Ramachandran

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.  തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇട‍ഞ്ഞത്. പുറകില്‍ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാന്‍ കാരണം. സമീപത്തു നില്‍ക്കുകയായിരുന്നു ബാബുവിനെ ആന ചവിട്ടി. ആന വിരണ്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടെ, പലര്‍ക്കും നിലത്തുവീണ് പരുക്കേറ്റു. എട്ടു പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളി‍ല്‍ പ്രവേശിച്ചു. ആനയുടെ സമീപത്തു നിന്നിരുന്ന മേളക്കാര്‍ക്കും പരുക്കേറ്റത്. 

 

ക്ഷേത്ര ഉത്സവത്തിനെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞോടിയാണ് അപകടം സംഭവിച്ചത്. ഗുരുവായൂര്‍ കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്. 

 

ഈ സമയത്താണ് അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിയത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് പരിഭ്രാന്തനായി ആന ഓടി. ഈ സമയം ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്.  ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

 

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഈക്കാര്യത്തിൽ ഏഷ്യയിൽ രണ്ടാമനാണ്. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. 2013ൽ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചിരുന്നു.