ജമ്മുകശ്മീരിൽ അശാന്തി തുടരുന്നു. ഭീകരാക്രമണം ഉണ്ടായ റിയാസി, കത്വ , ദോഡയിലെ ചാറ്റർഗല്ല, ഭാദേർവ എന്നിവിടങ്ങളിൽ സേന - പോലീസ് സംയുക്ത ഓപ്പറേഷൻ തുടരുന്നു. ദോഡ ജില്ലയിൽ ആക്രമണം നടത്തിയ നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. കുപ്വാരയിലെ ചൗക്കിബാൽ മാർക്കറ്റിൽ ആയുധ ശേഖരവുമായി ഒരാൾ പിടിയിലായി.
ജമ്മുകശ്മീരിൽ 100 മണിക്കൂറിനിലെ നാല് ഭീകരാക്രമണം. ഇതുവരെ ശാന്തമായിരുന്ന ഇടങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിക്കുകയാണ്. ദോഡ ഭാദേർവയിലെ സൈനിക- പോലീസ് സംയുക്ത ചെക്ക്‌പോസ്റ്റിലേക്ക് തീവ്രവാദികൾ വെടിയുതിർത്താണ് ഒടുവിലുണ്ടായ ആക്രമണം. ഒരു ജവാന് പരിക്കുണ്ട്. ഭീകരാക്രമണം ഉണ്ടായ റിയാസി, കത്വ , ദോഡയിലെ. ചാറ്റർഗല്ല, ഭാദേർവ എന്നിവിടങ്ങളിൽ അത്യാധുനിക സംവിധാനങ്ങൾ എല്ലാം ഒരുക്കിയാണ് സേന - പോലീസ് സംയുക്ത ഓപ്പറേഷൻ. ആക്രമണത്തിന് പിന്നാലെ പ്രദേശങ്ങൾ പൂർണമായി വളഞ്ഞതിനാൽ ഭീകരർക്ക് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ചൗക്കിബാൽ മാർക്കറ്റിൽ ബിഎസ്എഫും ജമ്മു കശ്മീർ പോലീസും നടത്തിയ തിരച്ചിലിൽ വൻ ആയുധ ശേഖരവുമായി ഷബീർ അഹമ്മദ് എന്നയാൾ പിടിയിലായി. ദോഡ ജില്ലയിൽ ആക്രമണം നടത്തിയ നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്, ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു .ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ കരസേനാംഗങ്ങളടക്കം ആറ് ജവാന്‍മാര്‍ക്കാണ് പരുക്ക റ്റിരുന്നത്. കത്വയില്‍ ഒരു സിആര്‍എപിഎഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പ്രദേശവാസികള് ചികിത്സയിലുണ്ട്.
.