ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്ക്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു മുന്നിൽ പതറുന്ന പാക്കിസ്ഥാൻ, തോൽവി പുറത്തു വരാതിരിക്കാനായി സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. തെറ്റായ പല വാർത്തകളുടെയും ദൃശ്യങ്ങളുടെയും ഉറവിടം തിരക്കി പോയാൽ അത് പാക് ഹാൻഡിലുകളാണെന്ന് വ്യക്തം. ഇത്തരം തെറ്റായ വാർത്തകൾ പങ്കിടരുതെന്ന് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു.  പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗമാണ് വ്യാജ വാർത്തകൾ കണ്ടെത്തുന്നത്. 

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എ.ടി.എമ്മുകൾ 3 ദിവസത്തേക്ക് അടച്ചിടുമെന്ന വാട്ട്സ്‌ആപ്പ് സന്ദേശം വ്യാജമാണ്. ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ ശക്തമായ ആക്രമണമെന്ന നിലയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണ്.  2014 ഒക്‌ടോബറിൽ പൂനെ കുൽവാഡി ഗ്രാമത്തിൽ പരിശീലനത്തിനിടെ ഒരു വിമാനം തകർന്നു വീണിരുന്നു. ഈ ദൃശ്യങ്ങൾ ഇന്ത്യയുടെ സുഖോയ് 30 വിമാനം പാകിസ്ഥാനിലെ മുസാഫറാബാദിൽ വെടിവച്ചിട്ടെന്നും, പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്നും ക്യാപ്ഷനിട്ടാണ് പ്രചരിപ്പിക്കുന്നത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. എന്നാൽ അജിത് ഡോവലിന്റേത് എന്ന പേരിൽ വ്യാജ അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. 2020 ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന സ്‌ഫോടന ദൃശ്യമാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ജലന്ധറിൽ നിന്നുള്ളതാണെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ഡ്രോൺ ആക്രമണ വീഡിയോ ഒരു കൃഷിയിടത്തിലെ തീപിടിത്തത്തിന്റേതാണെന്നും ഫാക്ട് ചെക്ക് വിഭാ​ഗം കണ്ടെത്തി. വീഡിയോയുടെ സമയം രാത്രി 7:39 ആണെന്ന് കാണാം. എന്നാൽ ഡ്രോൺ ആക്രമണം രാത്രി എട്ടരയോടെ ആയിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവത്‌കരണത്തിനായി മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നുവെന്ന വാട്ട്‌സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. ജമ്മുവിലെ പാകിസ്ഥാൻ ആക്രമണം എന്ന പേരിൽ പ്രചരിക്കുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ളാദേശിലെ ധാക്കയിൽ നടന്ന സംഭവത്തിന്റേത്. ജമ്മു വ്യോമസേന താവളത്തിൽ നിരവധി സ്‌ഫോടനം നടന്നുവെന്ന് പറഞ്ഞ് പ്രചരിക്കുന്നത് കാബൂൾ വിമാനത്താവളത്തിൽ 2021 ആഗസ്റ്റിൽ നടന്ന പൊട്ടിത്തെറിയാണ്. 

ENGLISH SUMMARY:

Pakistanis Continue to Peddle Fake News on India Tensions