റീല്‍ എടുക്കുന്നതിനായി കുട ചൂടി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ബംഗളൂരു നോര്‍ത്ത് വെസ്റ്റ് കെആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും എൻഡബ്ലുകെആർടിസി സസ്പെന്‍ഡ് ചെയ്തു. കുട ചൂടി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്.അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം . ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നുമാണ് ഇവരുടെ വാദം. തമാശയായിട്ടാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നും ഇരുവരും പറയുന്നു. ഈ സമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
അതിശക്തമായ മഴ പെയ്യുന്നതിനിടെയാണ് സംഭവം ചിത്രീകരിച്ചത്. ഇരുവരെയും അന്വേഷണവിധേയമായാണ് സസ്പെന്‍ഡ് ചെയ്തതെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. എന്നാൽ കുട ചൂടി ബസോടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മനേജ്മെന്റ് വിശദീകരണത്തിൽ വ്യക്തമാക്കി.