hareesh-new

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വധശിക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ വേറിട്ടൊരു ശിക്ഷയെ കുറിച്ച് അഭിപ്രായം പങ്കിടുകയാണ് നടന്‍ ഹരീഷ് പേരടി. 16 പേര്‍ ഇപ്പോഴും വധശിക്ഷ കാത്ത് ജയിലില്‍ ഉണ്ടെന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പേരടി കുറിപ്പില്‍ പറയുന്നു. ഇതിനാെപ്പമാണ് തന്റെ സ്വപ്നത്തിലെ ശിക്ഷാ വിധിയെ പറ്റിയുള്ള താരത്തിന്റെ അഭിപ്രായം.

 

കുറിപ്പ് വായിക്കാം: സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂക്കികൊലകൾ നടന്നത്രേ...1991-ലെ റിപ്പർ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്...പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂർ,കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ.വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം.പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല.

ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക. രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും...വധശിക്ഷയെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.