ചക്കയിടാൻ ആളില്ലെങ്കിൽ വിഷമിക്കേണ്ട, സതീഷിനെ വിളിച്ചാൽ മതി. സതീഷ് ചക്ക എറിഞ്ഞിട്ടോളും. ചക്ക മാത്രമല്ല ഏതു മരത്തിൽ കിടക്കുന്ന ഏത് ഫലവും. ഉന്നം എന്ന വാക്കിന്റെ വ്യാപ്തി മനസിലാകണമെങ്കിൽ പമ്പാവാലി കാളകെട്ടി ഉറുമ്പിൽ സതീഷിന്റെ കല്ലേറ് കണ്ടാൽ മതി. ചക്കയുടെ ശരാശരി തൂക്കം അഞ്ച് മുതൽ 15 കിലോ വരെയാണെന്നതൊന്നും സതീഷിന് പ്രശ്നമല്ല. കണ്ണ് കൊണ്ട് ഉന്നം കൃത്യമായി ഗണിച്ച് ഒരേറാണ്.
ചക്കയുടെ ഞെടുപ്പിൽ അതു കൊണ്ടിരിക്കും. ആദിവാസി മല അരയവിഭാഗത്തിൽപ്പെട്ട സതീഷ് കുഞ്ഞുന്നാൾ മുതൽ ചെയ്ത കല്ലേറ് ശീലമാണ് ഇപ്പോൾ അതിന്റെ പൂർണതയിൽ എത്തിയിരിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിനു സമീപം താമസിക്കുന്ന സതീഷ് തേൻകൂടിനു നേരെ കല്ലെറിഞ്ഞ് ആട പൊട്ടിച്ചു താഴെ നിന്നു കൈക്കുടന്നയിൽ തേൻ ശേഖരിച്ചു നുണഞ്ഞതിന്റെ ഓർമയും പങ്കു വയ്ക്കും. എരുമേലി പഞ്ചായത്ത് മുൻ വാർഡ് അംഗം കൂടിയാണ് സതീഷ്