ശബരിമലയ്ക്ക് പോവാന്‍മാലയിട്ട കോഴിക്കോട് സ്വദേശിയായ യുവതിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നാണ് സൂര്യ ദേവാര്‍ച്ചന എന്ന യുവതിയെ പിരിച്ചുവിട്ടത്. ഇതു സംബന്ധിച്ച് സൂര്യ ദേവാർച്ചനയുടെ പോസ്റ്റിങ്ങനെ;
'താൽക്കാലികമായി ജോലി നഷ്ടപ്പെട്ടതുകൊണ്ടു മാറിനിൽക്കുന്നു. ഫോൺ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉടനെ തിരിച്ചു വരും..'
സുപ്രിംകോടതി ഉത്തരവ് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍പോയെന്നും പ്രാര്‍ത്ഥനയോടെ പൂജിച്ച് തന്ന മാലയിട്ടുവെന്നും അവര്‍വ്യക്തമാക്കിരുന്നു.
കൂടാതെ തനിക്ക് സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും അവര്‍പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം മാലയിടുന്നതിന്റെ ചിത്രവും ഇവര്‍പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ഇവര്‍ക്കതെതിരെ വന്‍തോതില്‍സൈബര്‍ആക്രമണം ഉള്‍പ്പെടെയും നടന്നിരുന്നു.
സൂര്യ ദേവാർച്ചന ശബരിമലയിൽ പോകാനൊരുങ്ങുന്നതിനെക്കുറിച്ച് എഴുതിയതിങ്ങനെ
തത്വമസി.
നിലനിൽക്കുന്ന സാഹചര്യത്തിൽ വ്രതം നോറ്റ് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവർ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയന്നു നിൽക്കുന്നു. മാലയിടാൻ കാത്തു നിൽക്കുന്നവർ രേഷ് മേച്ചിക്ക് Reshma Nishanth നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവിൽ മാലയിടാൻ തയ്യാറായ സ്ത്രീകൾക്ക് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും വിലക്കേർപ്പെടുന്നു.
എന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഞാൻ മലയ്ക്കു പോയിട്ടുള്ളതാണ്.
ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാൻ വിശ്വക്കുന്നു. അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തിൽ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളർത്തമ്മയുടെ അസുഖം മാറാൻ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാൻ കഴിയുക?
സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി.
പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാൻ തീരുമാനിച്ചു. ഗവൺമെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയിൽ ചെന്ന് അയ്യപ്പദർശനം സാധ്യമാകുമെന്നും കരുതുന്നു.